Posts

Showing posts from July, 2019

ഏലിയാമ്മയുടെ സ്വപ്‌നം

ഏലിയാമ്മയ്ക്ക് ഒൻപതു മക്കളാണ്. ഏലിയാമ്മ ചാക്കോ പുത്തൻപുരക്കൽ. പുള്ളിക്കാരി അങ്ങനെയേ പേരു പറയൂ. വയസ്സ് എഴുപത്തിയഞ്ച്. വയസ്സൊക്കെ ഒരു സങ്കല്പമാണ്. മക്കളുടെ കണക്കിൽ എൺപതു കഴിഞ്ഞു. പക്ഷേ എഴുപത്തിയഞ്ചാണെന്നു ഏലിയാമ്മ തീർത്തു പറയും. "പതിനെട്ടു വയസ്സിലല്ലേ ഞാൻ ഉണ്ടായേ? എനിക്കിപ്പോ അറുപത്തിമൂന്നായി. പിന്നെങ്ങനെയാ അമ്മച്ചിക്ക് എഴുപത്തിയഞ്ച്?" മൂത്തമകൻ വിൻസെന്റിന്റെ യുക്തിയൊക്കെ "നീ പോടാ" എന്നു തൂത്തെറിയും ഏലിയാമ്മ. മെല്ലിച്ചു ചുളിഞ്ഞ ദേഹവും, നര കയറിയ മുടിയുമായി കൂനിക്കൂടി ഇരിക്കുമെങ്കിലും ആളു ചില്ലറക്കാരിയല്ല. ഒരായുസ്സു മുഴുവൻ ജീവിതത്തോടു മല്ലുപിടിച്ചു ജയിച്ചവളാണു ഏലിയാമ്മ. നല്ല ഒന്നാംതരം ചൊങ്കത്തി. കെട്ടിയോൻ ചാക്കോമാപ്പിള മുപ്പത്തഞ്ചു വർഷം മുമ്പ് ഒരു വെളുപ്പാൻകാലത്ത് ഒറ്റ പോക്കങ്ങു പോയി. ഏലിയാമ്മ പക്ഷേ തളർന്നില്ല. പറക്കമുറ്റാത്ത ഒൻപത് മക്കളെയും നെഞ്ചോടടുക്കി ഒരൊറ്റ ജീവിതമങ്ങു ജീവിച്ചു. എല്ലാവരെയും പഠിപ്പിച്ച് ഓരോ നിലയ്ക്കാക്കി, ഒറ്റ പൈസ പോലും ആരോടും കടം വാങ്ങാതെ. വർഷങ്ങൾ നീണ്ട ആ പോരിന്റെ ശേഷിപ്പുകളാണ് നരയായും ചുളിവായും ഏലിയാമ്മയുടെ ദേഹമത്രയും. "ഡോക്ടറെ, എനിക്കൊന്നു