Posts

ഏലിയാമ്മയുടെ സ്വപ്‌നം

ഏലിയാമ്മയ്ക്ക് ഒൻപതു മക്കളാണ്. ഏലിയാമ്മ ചാക്കോ പുത്തൻപുരക്കൽ. പുള്ളിക്കാരി അങ്ങനെയേ പേരു പറയൂ. വയസ്സ് എഴുപത്തിയഞ്ച്. വയസ്സൊക്കെ ഒരു സങ്കല്പമാണ്. മക്കളുടെ കണക്കിൽ എൺപതു കഴിഞ്ഞു. പക്ഷേ എഴുപത്തിയഞ്ചാണെന്നു ഏലിയാമ്മ തീർത്തു പറയും. "പതിനെട്ടു വയസ്സിലല്ലേ ഞാൻ ഉണ്ടായേ? എനിക്കിപ്പോ അറുപത്തിമൂന്നായി. പിന്നെങ്ങനെയാ അമ്മച്ചിക്ക് എഴുപത്തിയഞ്ച്?" മൂത്തമകൻ വിൻസെന്റിന്റെ യുക്തിയൊക്കെ "നീ പോടാ" എന്നു തൂത്തെറിയും ഏലിയാമ്മ. മെല്ലിച്ചു ചുളിഞ്ഞ ദേഹവും, നര കയറിയ മുടിയുമായി കൂനിക്കൂടി ഇരിക്കുമെങ്കിലും ആളു ചില്ലറക്കാരിയല്ല. ഒരായുസ്സു മുഴുവൻ ജീവിതത്തോടു മല്ലുപിടിച്ചു ജയിച്ചവളാണു ഏലിയാമ്മ. നല്ല ഒന്നാംതരം ചൊങ്കത്തി. കെട്ടിയോൻ ചാക്കോമാപ്പിള മുപ്പത്തഞ്ചു വർഷം മുമ്പ് ഒരു വെളുപ്പാൻകാലത്ത് ഒറ്റ പോക്കങ്ങു പോയി. ഏലിയാമ്മ പക്ഷേ തളർന്നില്ല. പറക്കമുറ്റാത്ത ഒൻപത് മക്കളെയും നെഞ്ചോടടുക്കി ഒരൊറ്റ ജീവിതമങ്ങു ജീവിച്ചു. എല്ലാവരെയും പഠിപ്പിച്ച് ഓരോ നിലയ്ക്കാക്കി, ഒറ്റ പൈസ പോലും ആരോടും കടം വാങ്ങാതെ. വർഷങ്ങൾ നീണ്ട ആ പോരിന്റെ ശേഷിപ്പുകളാണ് നരയായും ചുളിവായും ഏലിയാമ്മയുടെ ദേഹമത്രയും. "ഡോക്ടറെ, എനിക്കൊന്നു

കള്ളന്റെ പട്ടി

കള്ളന്റെ പട്ടിയുടെ ഇടത്തേ തുടയിൽ ഉണങ്ങാത്ത ഒരു വ്രണമുണ്ടായിരുന്നു. അതിനു ചുറ്റും സദാസമയം ഈച്ചകൾ മൂളക്കത്തോടെ കൂട്ടമായി പറക്കും. പ്രായം ചെന്ന് പട്ടിയുടെ രോമങ്ങൾ മിക്കവാറും കൊഴിഞ്ഞിരുന്നു. അമ്പലത്തിനു തെക്കേവശത്തുള്ള വെറുംപറമ്പിലാണ് കള്ളനും പട്ടിയും കിടന്നിരുന്നത്. കള്ളനെന്ന പേരല്ലാതെ അയാൾ ഒരു മോഷണം നടത്തിയിട്ടു കാലങ്ങളായി. അമ്പലത്തിനുള്ളിലെ ശ്രീകോവിലിലാണ് ദൈവം പാർത്തിരുന്നത്. ബലമേറിയ കല്ലും, കരിവീട്ടിയുടെ കാമ്പും കൊണ്ടുണ്ടാക്കിയ ശ്രീകോവിൽ മൊത്തം തങ്കം പൊതിഞ്ഞിരുന്നു. ഏഴാന പിടിച്ചാൽ പൊളിയാത്ത വാതിലിനും, എഴുപതു  കള്ളന്മാർ നോക്കിയും തുറക്കാത്ത പൂട്ടിനുമുള്ളിൽ ദൈവം സുരക്ഷിതനായിരുന്നു.  കള്ളന്റെ പട്ടിക്കൊരു സ്വഭാവമുണ്ട്. പാതിരാത്രി വരെ നിർത്താതെ മാനം നോക്കി ഓരിയിടും. ഇതു പതിവായപ്പോൾ ദൈവത്തിന്റെ ഉറക്കം ശല്യപ്പെടുമെന്നു ഭയന്ന് പൂജാരിയും ഭക്തരും കള്ളനെയും പട്ടിയെയും ആട്ടിയോടിച്ചു. ദൈവത്തിനാവട്ടെ, പട്ടിയുടെ ഓരിയില്ലാതെ ഉറക്കം വരില്ലായിരുന്നു. ഉറക്കം കിട്ടാതെ വലഞ്ഞ് അവസാനം ദൈവം പട്ടിയെ  അന്വേഷിച്ച് ശ്രീകോവിലിൽ നിന്നിറങ്ങിപ്പോയി. പട്ടിയെ കണ്ടെത്തി അമ്പലത്തിലേക്കു വരാൻ ആവശ്യപ്പെട്ടു. യജമാനനായ കള

മോഹം

രാത്രികളിനിയും വരും. കറുത്തും, തുടുത്തും വരും. നിലാവു വരും, നക്ഷത്രങ്ങളും വരും. ഉഷ്ണവും, കുളിരും, വെയിലും, നിഴലും, നനവും, നിറവും വരും. നമ്മളിനിയും മാനം നോക്കിക്കിടക്കും. നക്ഷത്രങ്ങൾ കൂട്ടിച്ചേർത്തിട്ടൊരു നൂറു ചിത്രങ്ങൾ മനസ്സിലും, മാനത്തും കോറിയിടും. വെയിലിൽ ആവിയായി, കാറ്റിൽ ഗന്ധമായി അലയും. എനിക്കറിയാം. നാളെ നിൻ പട്ടടത്തീയണയും മുന്നേ, ചുറ്റുമുള്ള കണ്ണുകളിലുടക്കാതെ കുതറി, ഓടി ഞാൻ വരും. എരിതീയിനുള്ളിൽ ആരോരുമറിയാതെ നമ്മൾ പൊട്ടിച്ചിരിക്കും, കെട്ടിപ്പിടിക്കും. എനിക്കറിയാം. എങ്കിലും, ചേതനയില്ലെങ്കിലും, ഞാനൊരുപാടു ചുംബിച്ച നിന്റെ ദേഹത്ത് ഒരല്പനേരം കൂടി തലചായ്ച്ചിരിക്കാൻ, അതിനായി മാത്രം, ഈ ആസ്പത്രി വാർഡിലെ ക്ലോക്കിന്റെ  സൂചികൾ തെല്ലൊന്നു പതുക്കെ ചലിച്ചെങ്കിൽ!!! വെറുതെ ഒരു മോഹം മാത്രം.

യക്ഷി

കുറേ നാളുകളായി ഞാൻ ആലോചിക്കുന്നതു മുഴുവൻ യക്ഷികളെപ്പറ്റിയാണ്‌. അഴിച്ചിട്ട മുടിയും,മുറുക്കിച്ചുവന്ന ചുണ്ടുകളുമുള്ള ഒരു രൂപം തൊട്ടുപിന്നിൽ നിൽക്കുന്നതും, വെളുത്തു നീണ്ട തേറ്റപ്പല്ലുകൾ കഴുത്തിലാഴ്ത്തി ചോര കുടിക്കുന്നതും ഇന്നലെയും സ്വപ്നം കണ്ടു. ഒറ്റക്കിരിക്കുമ്പോൾ പലപ്പോഴും ഉൾക്കിടിലമുണ്ടാക്കുന്ന ഒരു ചിരി കേൾക്കാറുണ്ട്. ചിലപ്പോൾ പാലപ്പൂവിന്റെ  മണവും വരും. എല്ലാം എന്റെ തോന്നലാണെന്നാണ് ആൻസി പറയുന്നത്. "ഈ അച്ചായനിതെന്നാ? നമ്മളു ക്രിസ്ത്യാനികൾക്ക് യക്ഷീം,പ്രേതോമൊന്നും ഇല്ല. ഇനി ഒണ്ടേത്തന്നെ കഴുത്തേക്കെടക്കുന്ന കൊന്ത കാണിച്ചാ മതി. ഓടിപ്പൊക്കോളും!" അവൾക്കു തമാശ! എല്ലാം തോന്നലാണെന്നു തന്നെയാണ് ആശ്വസിച്ചിരുന്നത്. പക്ഷേ ഇന്നലെ രാത്രി വീടിനു മുന്നിൽ കണ്ടത് ഒരു സാധാരണ സ്ത്രീയെയല്ലെന്ന് ഉറപ്പാണ്. വെളിച്ചം കുറവായതുകൊണ്ട് മുഖം ശരിക്കു കണ്ടില്ല. അഴിച്ചിട്ട മുടിയുമായി ഒഴുകിനീങ്ങുന്നതു പോലെയാണ്‌ അവൾ നടന്നിരുന്നത്‌. അടുത്തു വന്നപ്പോൾ പാലപ്പൂവിന്റെ മണം കിട്ടിയെന്നത് തീർച്ച. യക്ഷികൾ പൊതുവേ പാലകളിലും,പനകളിലുമാണ് താമസം എന്നാണ് കൂടെ ജോലി ചെയ്യുന്ന സുധാകരൻ പറഞ്ഞത്. അവന് അൽപസ്വൽപം ജ്യോതി

ദുഷ്ടൻ!

               "ഓൾ ഐ വാണ സേ ഈസ്‌ ദാറ്റ്  ദേ ഡോണ്ട് റിയലി കെയർ അബൗട്ട് അസ്‌!" പതിവില്ലാതെ ഉറക്കമുണർത്തിയതു മൈക്കിൾ ജാക്സണ്‍. മരിച്ചു വർഷമിത്രയായിട്ടും ഈ മനുഷ്യന്റെ ശല്യം തീർന്നില്ലല്ലോ ദൈവമേ എന്നു പ്രാകിക്കൊണ്ടാണ് എഴുന്നേറ്റത്. "അതിന്റെ ഒച്ച ഒന്നു കുറച്ചു വെക്കടാ കോപ്പേ !!" "അയ്യോ സോറി അളിയാ! നിന്റെ ഉറക്കം പോയോ?" നിങ്ങൾ അവസാനം കേട്ട ആ ശബ്ദത്തിന്റെ ഉടമ എന്റെ റൂംമേറ്റ്‌ ആണ്. പേര് ഫ്രാങ്കോ. അലവലാതിയാണ്. പോരാത്തതിനു ഫ്രീക്കനും. പക്ഷേ നിർഭാഗ്യവശാൽ, പെണ്ണുങ്ങളെ മയക്കാൻ വേണ്ട ഗ്ലാമർ, പാട്ട്, ചിത്രംവര തുടങ്ങിയ ഉടായിപ്പുകളൊക്കെ കയ്യിലുണ്ട്. പക്ഷേ ജീവിതത്തിലിന്നു വരെ സൂര്യോദയം കണ്ടിട്ടില്ലാത്ത ഇവൻ ഇൗ കൊച്ചുവെളുപ്പാൻകാലത്ത് കുളിച്ചു റെഡിയായി നിൽക്കുന്നതെന്തിനാണാവോ? "അളിയാ, കോടമ്പാക്കത്തുള്ള ഒരു സ്വർണ്ണക്കടക്കാരൻ ഞങ്ങടെ ആൽബം സ്പോണ്‍സർ ചെയ്യാമെന്നു സമ്മതിച്ചിട്ടുണ്ട്. അങ്ങേരെ എട്ടു മണിക്കു പോയി കാണണം." അപ്പൊ അതാണു കാര്യം. ഇവനും മറ്റു കുറേ അലവലാതികളും ചേർന്ന് 'ഔട്ട്‌സ്പോക്കൻ' എന്നൊരു ബാൻഡ് നടത്തുന്നുണ്ട്. അവരുടെ മ്യൂസിക

എൻ.എച്ച്. 47

ദേശീയപാതകൾ സാധാരണ നിരത്തുകളെപ്പോലെയല്ല. ഒരുപക്ഷേ നിങ്ങളിപ്പോൾ ചിന്തിക്കുന്നത് വെള്ളവരകളെപ്പറ്റിയായിരിക്കും. വിസ്താരം കൂടിയ റോഡിനെ പലതായി തിരിക്കുന്ന നെടുകനെയുള്ള വെള്ളവരകൾ. അല്ലെങ്കിൽ ഇടയ്ക്കുള്ള ടോൾ ബൂത്തുകളെപ്പറ്റിയായിരിക്കാം. അതോ ഉയർന്ന വേഗപരിധിയെയും ചീറിപ്പായുന്ന വാഹനങ്ങളെയും പറ്റിയാണോ? പക്ഷേ ഞാൻ അതൊന്നുമല്ല  ഉദ്ദേശിച്ചത്. ഞാൻ പറയാൻ വന്നത്,അവിടെ ഓരോ വാഹനങ്ങളും ഓരോ തുരുത്തുകളാണ്. കളിയും, ചിരിയും,വാശിയും,ദേഷ്യവും എല്ലാമുള്ള സഞ്ചരിക്കുന്ന കൊച്ചു ലോകങ്ങൾ. ആ സഞ്ചാരങ്ങളിൽ,തങ്ങളുടേത് മാത്രമായ ആ ലോകങ്ങളിൽ നിന്നു പുറത്തു കടക്കാൻ പൊതുവേ ആർക്കും താത്പര്യമില്ല. പുറം കാഴ്ചകളിലേക്ക് കണ്ണെറിയില്ലെന്നല്ല,പക്ഷേ അതിനുമപ്പുറം ചുറ്റുമുള്ള സംഭവങ്ങളിലേക്ക് കയ്യും,മനസ്സും നീട്ടുന്നവർ എത്ര പേരുണ്ട്? ഒരുപക്ഷേ  അവയ്ക്കു ചുറ്റും നിസ്സംഗതയുടെ കിടങ്ങുകളുണ്ടായിരിക്കും. മറികടക്കാനാവാത്ത വിധം വലിയവ. അവയ്ക്കപ്പുറത്തേക്കു നീട്ടാൻ അവരുടെ കൈകൾക്കു നീളം പോരായിരിക്കും. ഞാൻ കുറ്റം പറഞ്ഞതല്ല കേട്ടോ. ദേശീയപാതയെപ്പറ്റി പറഞ്ഞപ്പോഴാണ് ഓർത്തത്‌. കുറച്ചു കാലം മുൻപു വരെ കരുതിയിരുന്നതു നീളം കൂടിയ ദേശീയപാ

ആദ്യത്തെ കൊലപാതകം

മരണം മണക്കുന്ന ആ കുടുസ്സു മുറിയുടെ മൂലയിലെ കസേരയിൽ തളർന്നിരിക്കുമ്പോൾ ദേഹത്തു തെറിച്ച ചോര ഉണങ്ങിത്തുടങ്ങിയിരുന്നു. ചുമരിലെ വിള്ളലുകളിൽ അവളുടെ പിടച്ചിലിന്റെ ശബ്ദം തങ്ങിനിൽപ്പുണ്ടോ എന്നു ഒരു നിമിഷം കാതോർത്തു. കേൾക്കാനില്ല. ജീവനെടുക്കുന്നത് നിസ്സാരമാണെന്നു ബീഡിമണം കട്ടപിടിച്ച വാക്കുകളിലൂടെ പറഞ്ഞതു സലാമാണ്.മുഖത്തമർത്തിപ്പിടിച്ച് പുറകോട്ടു വളച്ച കഴുത്തിനു കുറുകെ മൂർച്ചയുള്ള കത്തി കൊണ്ട് അമർത്തിയൊരു വര.ജീവനും മരണത്തിനും ഇടയ്ക്കുളള അതിർത്തി വര.അപ്പോൾ ചോര കുതിച്ചൊഴുകും.ഇടനെഞ്ചിൽ നിന്നുയരുന്ന ഓരോ നിലവിളിയും മുറിഞ്ഞ ശ്വാസനാളത്തിലൂടെ കാറ്റു മാത്രമായി പുറത്തു വരും.തുറന്നു കിട്ടിയ വാതിലിലൂടെ പുറത്തേക്കു കുതിക്കാൻ ഒരുമ്പെടുന്ന പ്രാണനെ ശരീരം കടന്നു പിടിക്കും.പിന്നെ ഒരു മൽപ്പിടുത്തമാണ്. പിടച്ചിലുകൾ.. ഒടുക്കം ദേഹത്തിന്റെ ഒടുവിലത്തെ പിടിയും വിടുവിച്ച് അവസാന ശ്വാസത്തിനൊപ്പം പ്രാണൻ പടിയിറങ്ങുമ്പോഴേക്കും പിടച്ചിൽ നിന്നിരിക്കും. വളരെ എളുപ്പം. എന്നിട്ടും കൈ വല്ലാതെ വിറച്ചു.നെഞ്ച് വല്ലാതെ പിടച്ചു. ഈ ദിവസം വരുമെന്ന് എനിക്കറിയാമായിരുന്നു.സലാമിന്റെ കൂടെയുള്ള ഒരോ നിമിഷവും ഞാനിതു ഭാവനയി